Thursday, November 1, 2007

സ്ഫടിക ഹൃദയം

വേടന്റെയമ്പേറ്റ്പിടയും മുമ്പ്"മാനിഷാദ"


പാടാന്‍ മുനി വന്നില്ലല്ലോ।


നെഞ്ചില്‍ത്തറച്ചയമ്പ് വലിച്ചൂരി


വീണ്ടുമീച്ചോരയില്‍മുക്കി


ഞാനിന്ന് കവിതയെഴുതുന്നു।



പണ്ടു നീയെന്‍ തൊലിയു രി-


ഞ്ഞുണ്ടാക്കിയചെണ്ടയിങ്ങെടുക്കൂ,


എന്റെയീവാരിയെല്ലുക-


ളൂരിയതിലാഞ്ഞാഞ്ഞുകൊട്ടൂ


ഒന്നൂചിരിച്ചെന്റെയീ ചുണ്ടുകള്‍-


ക്കൊരുചുടുചുംബനം നല്കൂ......



പെണ്ണേ നിന്റെ പുന്‍ചിരിക്കാവി-


ല്ലെന്റെയീമുറിവുണക്കാന്‍,


എന്റെ കണ്ണുനീര്‍തുള്ളി വീണാല്‍


നിന്റെ മേലാകെയഗ്നിയാളിപ്പടരും



രേഖക്കിപ്പുറം കടക്കല്ലെ,


രാമന്‍ കരഞ്ഞാലുമേതു


താപസന്‍വന്നാലും


സീതേ കടക്കല്ലെരേഖ നീ വീണ്ടും।



പറയാനേറെയുണ്ട്


പാടാന്‍ കൊതിയുമുണ്ട്


പറഞ്ഞാലും തീരാത്ത കഥകളെത്ര


എത്രകേട്ടാലുംമതിവരാത്ത


പാട്ടിന്റെയീണമല്ലെ നീ।


എത്രവിരിഞ്ഞാലുമുള്ളാല്‍ക്കരയുന്ന


പൂവിന്റെമാനസമെന്റെസ്വന്തം






കരഞ്ഞാലും തീരാത്ത ദുഖങ്ങളോ


കരിങ്കല്ലുടക്കാന്‍ കരുത്തുള്ള


കരത്തിന്റെ ശക്തിയോയേതു


വേണം നിനക്കെന്തുവേണം।



നഗ്നത കാട്ടിയെന്നില്‍ നീ


തീ പടര്‍ത്താതെ കതിനക്കിട്ട


വഴിമരുന്നാണെന്റെ ഞരമ്പുകള്‍।


പെണ്ണേയെനിക്കറിയാമേഴുനിറങ്ങളും


നിന്റെ നെഞ്ചിലിരിക്കുംസ്ഫടികവും


കാമമാംധവളപ്രകാശം


നെഞ്ചിലൂടൊന്നുമിന്നിയാല്‍


നിന്റെയുള്ളില്‍പ്പതിക്കുംനിറങ്ങ-


ളേഴല്ലെഴുന്നൂറ്,ദേഹംപ്പകുക്കാനും


ശൃഗരിക്കാനുമെത്രപേര്‍


കൂടെസന്‍ചരിക്കാനുംവന്ചിക്കാനു-


മവസാനംവേള്‍ക്കാന്‍ മറ്റൊരുത്തന്‍.

എന്റെ സീതയിന്നെവിടെ-


യഞ്ചുപേരെപ്പോറ്റുന്നപാഞ്ചാലിക-


ളാണൂഴിമുഴുവന്‍।



ഹേ, കാളിദാസാ വരൂ


നമുക്കൊരു വേശ്യയുടെ കഥയെഴുതാം


ഡാവിന്ചിയിങ്ങുവന്നാലൊരുകുലടയുടെ-


ക്കൊലച്ചിരിക്യാന്‍വാസിലാക്കാം




എന്റെയുളിലെന്നേദിവ്യപ്രണയംവറ്റിവരണ്ടു


നിന്നെക്കുറിചുള്ളമോഹങ്ങ്ളുംമൃതമായ്


പിന്നെയെന്തിനോര്‍മ്മകള്‍ച്ചിറകു-


പ്പടര്‍ത്തിത്താഴ്ന്നിറങ്ങുന്നീമരുഭൂവില്‍ ?


പറന്നുപോകൂക്കഴുകാ മൃതമോഹങ്ങളൊന്നും


കൊത്തിപ്പറിക്കാതെ മാന്തിപ്പൊളിക്കാതെ


ഹേ കഴുകാക്കടന്നുപോകൂ പറന്നുപോകൂ।




രാവില്‍ നിലാവില്‍

ഇനിയും വരുമെന്ന് വെറുതെ പറഞവള്‍
‍ഇതിലെയൊരിക്കല്‍ വന്നുപോയി
ഇനിയും കെടാത്ത പ്രതീക്ഷ വെച്ചുഞാന്‍
ഇവിടെയിങനെ കാത്തിരിപ്പൂ।

വര്‍ഷങളൊരുപാട് കഴിഞെങ്കിലും
ഓര്‍ക്കതിരിക്കാനാവില്ല നിന്നെ
പറയാതെ നീ പറഞ കര്യങളോര്‍-
ത്തുറങാതെ വെളുപ്പിച്ച രാത്രികളെത്ര

നീ വന്നുനില്ക്കയോയെന്റെ മുമ്പില്‍
‍രാവില്‍ നിലാവിലെന്‍ കിനാവില്‍
‍നീറുന്ന ഹൃദയംച്ചിരിച്ചുപോയോ
നേരിന്റെ നൊമ്പരം മാഞുപോയോ

Sunday, October 28, 2007

ഒരു പ്രണയകവിത

കരകുര
-------

ഇന്നെന്തെയീ സന്ധ്യക്ക് പോകാന്‍ തിടുക്കം ?
എന്നെയീ വരും രാവിലീപ്പുഴവാക്കത്തൊറ്റക്കി-
രുത്താനൊരുക്കം ? ഇനിയുമീപ്പാട്ട്
കേള്‍ക്കുവാന്‍ നില്ക്കാതെ
വെറുതെ മാഞകലുവാന്‍ ഭാവം ?

നിലാവിനിയുമൊരുങിയിട്ടില്ല
രാപ്പാടിയും നിശാഗന്ധിയും
ഉറക്കമുണര്‍ന്നുമില്ല
മഞൊന്നു കനത്തില്ലതിനുമൂമ്പ-
തിനുമുമ്പ് ഭൂമിയെശപിച്ചു
പറക്കുമീപക്ഷികള്‍കൂടണയുന്നതിന്
‍മൂമ്പെന്റെപഴയകാമുകീയെന്നപോല്‍
കവിളുംത്തൂടുപ്പിച്ചു
വേഗം മടങുന്നതെന്തേ
സന്ധ്യേവേഗം മടങുന്നതെന്തേ?

പകലിന്റെയുഷ്ണഭാരങള്‍
‍മാറാപ്പിലാക്കിയ മണ്ണിന്റെ-
വിണ്ണിന്റെ സന്താനമേ
ചക്റവാളത്തിന്റെ സായൂജ്യമേ
നിന്നെകണ്‍കുളുര്‍ക്കെക്കണ്‍ടെന്റെ-
യുള്ളം തുളുബുന്ന തേങലായ് വിതുബുന്നൊ
രുത്തിയെക്കുറിച്ചിത്തിരിമോഹങള്‍
പൊതിഞിളംകാറ്റിന്റെ
കൈകളില്‍ കൊടുത്തോട്ടെ।

അവളെന്റെ പ്രിയസ്ഖി പ്രാണസഖി
അവളെന്‍ക്കിനാക്കളില്‍ പൂത്തുനിന്നോള്‍
കൊന്ചുന്നമൊഴിയും മിന്നുന്ന മുഖവും `
ദ്രുതചലനമിഴികളുമായ് വന്നെന്റെ-
യാത്മാവില്‍ തേങ്കനി കായ്ക്കുന്ന
വള്ളിയായ്പ്പടര്‍ന്നോള്‍.
കരകുര കരകുര കരകുര
എന്റെ ജീവിതമിന്നൊരുകരകുര
വിധിയാമൊരീ കൊച്ചുപൈതല്‍
പാഴ്ക്കടലാസില്‍ കോറിയിട്ട കരകുര
പ്രേമോത്സവത്തില്‍ ചുംബനത്തിന്റെ
പൂത്തിരി കത്തിച്ച് സ്വ്‌ര്‍ണ്ണനെറ്റിപ്പട്ട-
മണിഞ് നിരന്ന സ്വപ്നങളെണ്ണി ന്ടന്നു
ദിവ്യാനുഭൂതികള്‍ വെണ്‍ചാമരംവീശുമ്പോളന്ന്
സ്വര്‍ഗ്ഗത്തില്‍ത്തന്നെയെത്തിയോ നമ്മേളെന്ന്
തോന്നിച്ച നാളുകള്‍।

ഉത്സവപ്പറമ്പൊഴിഞു തിരക്കൊഴിഞു
ആനകള്‍ മടങി ആളുകള്‍ മടങി
തകര്‍ന്നഹ്രുദയം മറന്നെന്തോ നിനച്ച്
വെറുതെ നടക്കുമ്പോളെന്റെ കാലില്‍
തടഞതവളുടെയുടഞക്കുപ്പിവളകള്‍।
ഓര്‍മ്മകളുടഞക്കുപ്പിവളപ്പൊട്ടു-
കളായിക്കിലിങൊന്നൊരീ
ചെപ്പിലെക്കലപിലയൊന്നൊതുക്കാനല്ലോ
തോന്നുന്ന്നതൊക്കെയുംകുത്തിക്കുറിക്കാനി-
രിക്കുന്നതിപ്പൊഴും ഞാന്‍।

കരകുര

പോസ്റ്റ് ചൈത കവിത അറിയാതെ ഡിലേറ്റു ആയി. സോറി. 2-3 നാള്ക്കകം പോസ്റ്റ് ചെയാം